ഓണം ബംബര്‍ എന്ന സൗഭാഗ്യം അപ്രതീക്ഷിതം; ദുബായിലെ പ്രവാസിക്ക് പറയാനുള്ളത്

12 കോടി രൂപ ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സൈതലവിയുടെ കൈകളിലേക്കാണ് എത്തുക

ഓണം ബംബര്‍ എന്ന സൗഭാഗ്യം അപ്രതീക്ഷിതം; ദുബായിലെ പ്രവാസിക്ക് പറയാനുള്ളത്

ട്വിസ്റ്റുകള്‍ നിറഞ്ഞ തിരക്കഥ പോലെയായിരുന്നു ഇത്തവണത്തെ ഓണം ബംബര്‍ ഭാഗ്യവാനെത്തേടല്‍. ഇതുവരെയുള്ള ഏറ്റവും വലിയ തുകയായ 12 കോടി രൂപ ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സൈതലവിയുടെ കൈകളിലേക്കാണ് എത്തുക. വയനാട്‌ പനമരം സ്വദേശിയാണ്‌ ഈ ഭാഗ്യവാന്‍.

ടിഇ645465, സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഭീമന്‍ തുകയടങ്ങിയ ഈ നമ്ബറുകള്‍ അതിന്റെ ഉടമയിലേക്കെത്തിയത്‌ വിസ്മയിപ്പിക്കുന്ന വഴികളിലൂടെയാണ്‌. ടിക്കറ്റെടുത്തത് തൃപ്പൂണിത്തുറയില്‍ നിന്നാണ്‌. ടിക്കറ്റ് എടുത്തു നല്‍കിയത് കോഴിക്കോട് സ്വദേശിയയ സുഹൃത്ത്‌. ടിക്കറ്റിന്റെ ഉടമയുടെ വീട് വയനാട്ടിലാണ്‌.

ജോലി ചെയ്യുന്നതാകട്ടെ ദുബായിലും. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സാപ്പിലണ്‌ അയച്ചു കൊടുത്തത്‌. ലോട്ടറിയുടെ വില 300 രൂപ യുപിഐയിലൂടെ അടച്ചു. അനേകായിരങ്ങളില്‍ നിന്ന് നറുക്കെടുത്തത്‌ ഇതേ നമ്പര്‍. സൈതലവി സ്വപ്നം പോലെ നടന്ന കഥ പറഞ്ഞു.

ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് വയനാട് പനമരം സ്വദേശി സെയ്‌തലവി. ബംബര്‍ അടിച്ച വിവരം തന്നെ വിളിച്ചറിയിച്ചെന്ന് വയനാട്ടിലുള്ള ഭാര്യ സുഫൈറത്ത് പറഞ്ഞു. മകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സുഹൃത്തിന്റെ കയ്യിലാണ് ടിക്കറ്റുള്ളത്‌. പനമരത്ത് വാടകയ്ക്കാണ് സെയ്‌തലവിയുടെ താമസം.

ബമ്പര്‍ കോടീശ്വരനായ ഭാഗ്യവാന്‍ ദുബായിയിൽ; ഒടുവില്‍ കണ്ടെത്തി

അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു.

തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല.

കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ പറയുന്നു.

Onam bumper lottery winner saithalavi expressing his feelings

COMMENTS

Wordpress (1)
Disqus (0 )